ലഖ്നൗ: മതിയായ രേഖകളില്ലാതെ യുഎസ് പൗരൻ അറസ്റ്റിലായി. യുഎസിലെ മുൻ സൈനികനാണെന്ന് അവകാശപ്പെടുന്ന ജോർദാൻ ബ്രൗൺ എന്നയാളെയാണ് നേപ്പാൾ അതിർത്തിയിൽവെച്ച് കസ്റ്റഡിയിലെടുത്തത്. മതിയായ രേഖകളില്ലാതെ നേപ്പാളിലേക്ക് പോകാനെത്തിയ ഇയാളെ എസ്എസ്ബി തടഞ്ഞുവെയ്ക്കുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ഇയാളെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
googlePreferred
കടൽമാർഗം 2025 നവംബറിലാണ് യുഎസ് പൗരൻ ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഗോവയിൽ താമസിച്ചുവരികയായിരുന്നു. ജൂലായ് 11-നാണ് മതിയായ യാത്രാരേഖകളില്ലാതെ ഇയാൾ നേപ്പാളിലേക്ക് പോകാനെത്തിയത്. ഇതോടെ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
അതേസമയം, ചോദ്യംചെയ്യലിൽ വ്യത്യസ്തമായ മൊഴികളാണ് ജോർദാൻ ബ്രൗൺ ഓരോതവണയും പൊലീസിന് നൽകുന്നത്. കാലിഫോർണിയ സർവകലാശാലയിൽ പഠിച്ച താൻ ആറുവർഷത്തോളം യുഎസ് സൈന്യത്തിലായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. രണ്ടുവർഷം മുൻപാണ് സൈന്യത്തിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.




