നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്ങ്(28), കമൽ പ്രീത് സിങ്ങ്(22), കരൺ ബ്രാർ(22) എന്നിവരാണ് പിടിയിലായത്.
മൂന്ന് പേരുടെയും ചിത്രങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്(ആർ.സി.എം.പി) പൊലീസ് പുറത്തുവിട്ടു. അറസ്റ്റിലായവർ മറ്റ് കൊലപാതക കേസുകളിലും പ്രതികളാണെന്നും കനേഡിയൻ മാധ്യമം റിപ്പോർട് ചെയ്തു.
ക്യാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് ക്ഷേത്രത്തിന് പുറത്ത് 2023 ജൂൺ 18നാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ക്യാനഡ ആരോപിച്ചതോടെ ഇന്ത്യ - ക്യാനഡ ബന്ധം വഷളായിരുന്നു.