വീണ്ടും ലൈംഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ കേസെടുത്തു
ബാംഗ്ലൂർ: ഹാസൻ എം.പിയും എൻ.ഡി.എ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി.
പ്രജ്വൽ പീഡിവെച്ചെന്ന് മജിസ്ട്രേറ്റ് മുമ്പിൽ ആണ് യുവതി മൊഴി നൽകിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പുറത്തുവന്ന വീഡിയോയിൽ യുവതിയുമുണ്ടായിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷക സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് അയച്ച സമൻസ് അയച്ചത് മടങ്ങിയതോടെയാണ് നടപടി.
ലൈംഗിക അതിക്രമത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രജ്വൽ ജർമനിയിലേക്ക് കടന്നു. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ജർമനിയിലേക്ക് കടന്നതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
പ്രജ്വലിന്റെ നയതന്ത്ര പാസ് പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൊവ്വാഴ്ച ജെ.ഡി.എസിൽ നിന്ന് പ്രജ്വലിനെ പുറത്താക്കിയിരുന്നു. നാനൂറോളം സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആൾക്കു വേണ്ടിയാണ് നരേന്ദ്ര മോദി വോട്ടു ചോദിക്കുന്നതെന്ന് രാഹുൽ ഗാന്ധി ശിവമോഗയിലെ റാലിയിൽ പറഞ്ഞു.